Friday, January 14, 2011

ഭ്രമണം

 പിറക്കാന്‍ വിധി വന്ന ദിനത്തില്‍ തന്നെയാണ്
അമ്മമാര്‍ ജനിക്കുന്നതും മരിക്കുന്നതും.
കുഞ്ഞായി വന്നു നിലത്തു വീണപ്പോള്‍
അമ്മയും കുഞ്ഞായിരുന്നു.
വളര്‍ന്നപ്പോള്‍ അമ്മ കൂടെ വളര്‍ന്നില്ല.
വളര്‍ച്ച മുരടിച്ചു നിന്ന് അവര്‍.
കാലത്തോടൊപ്പം അമ്മ ചുരുണ്ട് ചുരുണ്ട് പോയി
തീര്‍ത്തും കാണപ്പെടാതെ ആയതെപ്പോഴെന്നു  അറിഞ്ഞില്ല.
പിന്നീടു കണ്ടു പിടിക്കാനും കഴിഞ്ഞില്ല.
കുഞ്ഞിന്റെ വളര്‍ച്ച മുരടിപ്പുകള്‍ക്ക് അതീതമായിരുന്നു.
മരം പോലെ വളര്‍ന്നപ്പോള്‍
  കുഞ്ഞു   പൂക്കുകയും കായ്ക്കുകയും     ചെയ്തു.
കായകളില്‍ നിന്നും വിത്തുകളുണ്ടായി.
വിത്തുകളെ കാറ്റു എടുത്തു  മറിച്ചു വിറ്റു.
ചെടികള്‍ പിന്നെയും മുളച്ചു വന്നു.
വളര്‍ന്ന   കുഞ്ഞപ്പോഴും അമ്മയെ  തേടിക്കൊണ്ടിരുന്നു.
കണ്ടില്ല.
കടന്നു പോയ കാറ്റുകളും മഴകളും
പിന്നീടെപ്പോഴും
കുഞ്ഞിനെത്തന്നെയാണ് 'അമ്മെ' എന്ന് വിളിച്ചുകൊണ്ടിരുന്നത്.
 

3 comments:

  1. circle......lalitham .........nanayittund ..............

    ReplyDelete
  2. കടന്നു പോയ കാറ്റുകളും മഴകളും
    പിന്നീടെപ്പോഴും
    കുഞ്ഞിനെത്തന്നെയാണ് 'അമ്മെ' എന്ന് വിളിച്ചുകൊണ്ടിരുന്നത്.

    ReplyDelete
  3. അഭിനന്ദനങ്ങള്‍ !

    ReplyDelete